തിരുവനന്തപുരം: അന്നേ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞതാണ് വളരെ ആലോചിച്ചല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് . രാഷ്ട്രീയ ദുഷ്പ്രചാരണം ഒഴിവാക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അടക്കമുള്ളവർ ഓഗസ്റ്റ് മാസത്തിൽ ശമ്പളവും മറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തപ്പോൾ അതിൽ ഈർഷ്യ പ്രകടിപ്പിച്ചാണ് കെ.സുധാകരൻ ആദ്യം രംഗത്ത് വന്നത്. കോൺഗ്രസ് നേരിട്ട് സഹായം ചെയ്യുന്നതിന് തീരുമാനിച്ച സാഹചര്യത്തിൽ കോൺഗ്രസ് തുക കൊണ്ടുപോയി മുഖ്യമന്ത്രി നടത്തുന്ന ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കേണ്ട കാര്യമില്ലെന്നാണ് അന്ന് സുധാകരൻ അഭിപ്രായപ്പെട്ടത്. പിണറായിയുടെ കൈവശമുള്ള ദുരിതാശ്വാസനിധിയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന മട്ടിൽ കെ.സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.രമേശ് ചെന്നിത്തലയേ മൃദുവായി വിമർശിക്കുകയും ചെയ്തു. ഇത്തരം ചെറിയ ശബ്ദങ്ങളെ അവഗണിക്കണമെന്നാണ് പിണറായി വിജയൻ അന്ന് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിശ്വസിക്കാമെന്ന നീണ്ട ഒരു വിശദീകരണക്കുറിപ്പും പിണറായി വിജയൻ തുടർന്ന് പുറത്തിറക്കിയിരുന്നു. കെ.സുധാകരനെ പരിഹസിക്കാനും വിമർശിക്കാനും നിരവധി പേരെ കൂലിക്ക് രംഗത്തിറക്കാനും പിണറായി പക്ഷം ശ്രമിച്ചിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ കെ.സുധാകരൻ്റെ പ്രവചനം ശരിയായിരുന്നു എന്ന് വ്യക്തമാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. കേന്ദ്ര സർക്കാരിനെ പറ്റിക്കാൻ വേണ്ടിയും കോടതിയിൽ സത്യവാങ്മൂലമായും കണക്കുകൾ അവതരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ കെ.സുധാകരൻ്റെ മുൻകൂട്ടിയുള്ള നിഗമനം ശരിയായിരന്നു എന്ന് വ്യക്തമാകുകയാണ്. ചിലവാക്കിയ കണക്കല്ല പുറത്തുവന്നതെന്നും കേന്ദ്രത്തിനുള്ള നിവേദനമാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുമ്പോൾ വ്യാജ കണക്കുകൾ ഉദ്ദരിച്ച് തട്ടിപ്പിനാണ് ശ്രമം നടന്നതെന്ന് വ്യക്തമാകുകയല്ലേ? അല്ലങ്കിൽ പിന്നെ എന്തിന് ഇങ്ങനെയൊരു വ്യാജ കണക്ക് ചേർത്ത രേഖയുമായി വന്നു എന്ന ചോദ്യം നിലനിൽക്കുക തന്നെ ചെയ്യും. എന്തായാലും കെ.സുധാകരന് ഇനി ധൈര്യമായി പാടാം-:
അപ്പോഴേ പറഞ്ഞില്ലേ കൊടുക്കണ്ടാ കൊടുക്കണ്ടാന്ന്....
K.Sudhakaran said back then............